പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. ആരാകും വിജയ കിരീടം ചൂടുക എന്നറിയാൻ കാത്തിരിക്കുകയാണ് കേരളക്കര. ഈ അവസരത്തിൽ നടൻ മനോജ് കുമാർ തെരഞ്ഞെടുപ്പിനെ കുറിച്ചും ചാണ്ടി ഉമ്മനെ പറ്റിയും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഈ തെരഞ്ഞെടുപ്പിൽ ആര് ജയിക്കും എന്ന് ഭൂരിഭാഗം പേർക്കും അറിയാം. ചാണ്ടി ഉമ്മൻ തന്നെ ജയിക്കുള്ളൂ. അതൊരുപക്ഷേ ഇടതുപക്ഷ പാർട്ടിക്കും അറിയാമെന്നും മനോജ് കുമാർ പറയുന്നു.
മനോജ് കുമാർ പറയുന്നു
ഉമ്മൻ ചാണ്ടി സാർ മരിച്ചിട്ട് നാല്പത്തൊന്ന് ദിവസം കടന്നു പോയി. 41ന് മുൻപ് അദ്ദേഹത്തിന്റെ കല്ലറയിൽ പോയി പ്രാർത്ഥിക്കണം എന്നുണ്ടായിരുന്നു നടന്നില്ല. മനസ് കൊണ്ട് ആ കല്ലറയ്ക്ക് മുന്നിൽ വണങ്ങി കഴിഞ്ഞു. പലപ്രാവശ്യം മാപ്പും ചോദിച്ച് കഴിഞ്ഞു. ആരോടും വിദ്വേഷം ഇല്ലാത്ത ഉമ്മൻ ചാണ്ടി സാർ അത് സ്വീകരിച്ചു കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. മാപ്പ് ചോദിച്ചതിന് കാരണം ഞാൻ പറയാം. സെപ്റ്റംബർ 5 എന്ന് പറയുന്നത് പുതുപ്പള്ളിക്കാരെ സംബന്ധിച്ചിടത്തോളം പ്രതികാരദിനമാണ്. ഒറ്റ വാക്കിൽ അങ്ങനെ ആണ് പറയാൻ തോന്നുന്നത്. എന്തിനുള്ള പ്രതികാരം ആരോടുള്ള പ്രതികാരം എന്ന് നിങ്ങൾ ചോദിക്കും. അത് ഞാൻ പറയാം. ഉമ്മൻ ചാണ്ടി സാർ വിശുദ്ധനാക്കപ്പെടും വാഴ്ത്തപ്പെടും എന്ന് ഞാനാണ് ആദ്യം പറഞ്ഞത്. അതുവരെ ആരും പറഞ്ഞിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. പിന്നീട് അത് വലിയ രീതിയിലൊക്കെ ചർച്ച ചെയ്യപ്പെട്ടു. ഒരുപക്ഷേ എല്ലാരുടെയും മനസിലുണ്ടായ കാര്യം ആയിരിക്കും. ഇപ്പഴും അവിടെ ക്യു നിന്നാണ് ആളുകൾ കല്ലറയിൽ വരുന്നത്. അപേക്ഷയിടാനുള്ള ഒരു ബോക്സ് ഒക്കെ അവിടെയുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തന്നെ ഒരു അത്ഭുതമാണ്. അദ്ദേഹം മരിച്ച് ഏതാനും ദിസങ്ങൾക്ക് അകം തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പത്ത് അറുപത് ദിവസത്തിൽ കാര്യങ്ങളെല്ലാം. പെട്ടെന്നുള്ള ഇലക്ഷൻ പ്രഖ്യാപനം എതിർ പാർട്ടിക്കാർക്കും ഞെട്ടലുണ്ടാക്കി. പുതുപ്പള്ളിയിൽ ചെന്ന് ഇനി എന്ത് പറയും എന്ന ചിന്തയിലാണ് രാഷ്ട്രീയ എതിരാളികൾ. ഒന്നും പറയാൻ പറ്റില്ല അവർക്ക്. കാരണം കുറച്ച് നാളുകൾ മുമ്പല്ലേ അദ്ദേഹത്തെ പ്രകീർത്തിച്ച് എല്ലാവരും പറഞ്ഞത്.