കാല്‍നടയായി, 370 ദിവസം, 8600 കിലോമീറ്റര്‍ താണ്ടി ഹജ്ജ്; ശിഹാബ് ചോറ്റൂരിന് ജന്മനാട്ടില്‍ സ്വീകരണം

മലപ്പുറം: കാല്‍നടയായി മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ച് തിരിച്ചെത്തിയ ശിഹാബ് ചോറ്റൂരിന് സ്വീകരണം നല്‍കി ജന്മനാട്. മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിലാണ് ശിഹാബിന് സ്വീകരണമൊരുക്കിയത്. 370 ദിവസങ്ങള്‍ കൊണ്ടാണ് ശിഹാബ് ചോറ്റൂര്‍ 8600 കിലോമീറ്റര്‍ താണ്ടി മക്കയിലെത്തിയത്. കഞ്ഞിപ്പുരയിലെ ശിഹാബ് തങ്ങള്‍ സ്‌നേഹാലയമാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ശിഹാബ് മക്കയിലേക്ക് യാത്ര ആരംഭിച്ചത്. ഇന്ത്യ, പാകിസ്താന്‍, ഇറാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയില്‍ എത്തിയത്. വിവിധ പ്രയാസങ്ങള്‍ യാത്രയില്‍ നേരിട്ടിരുന്നു. മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള 440 കിലോമീറ്റര്‍ ദൂരം ഒമ്പത് ദിവസം കൊണ്ട് പിന്നിട്ടിരുന്നു.

സ്വീകരണ പൊതുയോഗത്തില്‍ പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, കെഎന്‍എ ഖാദര്‍, സ്വാമി ആത്മദാസ് യമി, പി സുരേന്ദ്രന്‍, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.

Previous articleമിയ മുസ്‍ലിംകളാണ് പച്ചക്കറി വില വർധനവിന്റെ കാരണക്കാർ; അസം മുഖ്യമന്ത്രി
Next articleപൊതുജനാഭിപ്രായം