മംഗളൂരു: ദലിത് യുവതിയെ അപമാനിച്ചുവെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത ബി.ജെ.പി പ്രവർത്തകനെ മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബജ്പെ സ്റ്റേഷനിൽ എത്തും മുമ്പേ പൊലീസ് ആ പാർട്ടി നേതാക്കൾക്കൊപ്പം വിട്ടയച്ചതായി ആക്ഷേപം.ബി.ജെ.പി പ്രവർത്തകനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ഡവര ഗ്രാമപഞ്ചായത്തിൽ പാർട്ടി സ്ഥാനാർത്ഥിയുമായിരുന്ന കെ.സുദർശനാണ് പൊലീസ് തുണയായത്.
ബജ്പെ ദലിത് കോളനിയിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച് പരാതി പറഞ്ഞതിന് യുവതിയെ ഫോണിൽ വെളിച്ച് തെറിപറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതിയിൽ സുദർശനെ കസ്റ്റഡിയിൽ എടുത്തിരുന്നു. പിന്നാലെയാണ് ദലിത് സംഘടനകൾ പ്രതിഷേധവുമായി എത്തിയത്.പ്രശ്നം സംസാരിക്കാൻ കമ്മീഷണർ കുൽദീപ് കുമാർ ജയിൻ വരാമെന്ന് പറഞ്ഞിരുന്നു.എന്നാൽ അതിന് മുമ്പു തന്നെ സുദർശനെ പൊലീസ് വിട്ടയച്ചു.